എന്താണ് ആരാധന (ബിജു ഡൊമിനിക്ക്)
A) ദൈവത്തെ വാഴ്ത്തുക
എൻ മനമേ,
യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ,
അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
(സങ്കി 103:1) നമ്മുടെ
സ്രിഷ്ട്ടാവിനെ വാഴ്ത്തുവാൻ ഉള്ള കഴിവ് നല്കിയിരിക്കുന്നു .എന്നത് വിസ്മയകരമായ കാര്യമാണെങ്കിലും
, വേദപുസ്തകം ആവര്ത്തിച്ച് അതിനായി നമ്മെ ആഹ്വാനം
ചെയ്യുന്നു . നമ്മുടെ സ്തുതികളാലും ആരാധനകളാലും
നാം യഹോവയെ വാഴ്ത്തുന്നു
.(സങ്കി 34:1-3 )
B ) സ്തുതി
ആദരവിന്റെയും
ബഹുമാനത്തിന്റെയും ഒരു പ്രകടനമാണ്
സ്തുതി . നാം ഒരാളെ
സ്തുതിക്കുമ്പോൾ ആ വ്യക്തിയെ
കുറിച്ച് എത്ര വിസ്മയത്തോടെ നാം
ചിന്തിക്കുന്നു എന്നും , അദ്ദേഹം എത്ര
വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു
എന്നും നാം പറയുന്നു
.കര്ത്താവിനെ കുറിച്ചും അപ്രകാരം തന്നെ
. ദൈവത്തിന്റെ അധികാരത്തെയും ,സ്വഭാവത്തെയും അംഗികരിക്കുന്നതത്രെ സ്തുതി
നിന്റെ ദയ ജീവനെക്കാൾ
നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ
സ്തുതിക്കും.എന്റെ ജീവകാലം ഒക്കെയും
ഞാൻ അങ്ങനെ നിന്നെ
വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ
എന്റെ കൈകളെ മലർത്തും. (സങ്കി
.63:3, 4 )
1) നാം എന്തിനാണ് ദൈവത്തെ സ്തുതിക്കുന്നത്
?
a)
അവൻ ആരാണെന്ന് അറിയാം എന്നത്
കൊണ്ട്...ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി
പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി
പാടുവിൻ, സ്തുതി പാടുവിൻ.ദൈവം
സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം
പാടുവിൻ. (സങ്കി 47:6,7 )
b) അവന്റെ
പ്രവർത്തികൾ കാരണം :
എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.എൻ മനമേ,
യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ
ഒന്നും മറക്കരുതു.അവൻ നിന്റെ
അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ
സകലരോഗങ്ങളെയും സൗഖ്യമാക്കുന്നുഅവൻ നിന്റെ ജീവനെ നാശത്തിൽനിന്നു
വീണ്ടെടുക്കുന്നു; അവൻ ദയയും
കരുണയും നിന്നെ അണിയിക്കുന്നു.നിന്റെ
യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ
വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.;(സങ്കി
103:1-5 )
2) ദൈവത്തെ സ്തുതിക്കുന്നതാര് ?
2) ദൈവത്തെ സ്തുതിക്കുന്നതാര് ?
a) ദൈവത്തെ
അന്വേഷിക്കുന്നവർ- -''യഹോവയെ അന്വേഷിക്കുന്നവർ അവനെ
സ്തുതിക്കും''.(സങ്കി 22:26)
b) ജീവനുള്ളതൊക്കെയും
--''ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;യഹോവയെ
സ്തുതിപ്പിൻ'' (സങ്കി150 :6 )
3) എപ്പോളാണ് ദൈവത്തെ
സ്തുതിക്കേണ്ടത് ?
a) എല്ലാ
കാലത്തും ''ഞാൻ യഹോവയെ
എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി
എപ്പോഴും എന്റെ നാവിന്മേൽ
ഇരിക്കും''.(സങ്കി34:1 )
b) എല്ലാ
സാഹചര്യങ്ങളിലും---എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. (1 തെസ്സ
5:16-18 )
4)എവിടെ എല്ലാം നാം ദൈവത്തെ
സ്തുതിക്കണം ?.
a) ദൈവ
ജനത്തിന്റെ മദ്ധ്യേ---“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും
(എബ്രാ 2:12 )
b) രാജ്യങ്ങൾക്ക്
( വംശങ്ങൾക്ക് ) മദ്ധ്യേ---കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും. (സങ്കി 57:9 )
c) നമ്മുടെ
കിടക്കമേൽ---എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
(സങ്കി 63:4-6)
C)ആരാധന
ആദരവിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ് സ്തുതി എങ്കിൽ
സ്നേഹത്തിന്റെയും ആരാധ്യതയുടെയും പ്രകടനമാണ് ആരാധന . ഒരാളെ
സ്നേഹിക്കാതെ തന്നെ അയാളെ അംഗികരിക്കുവാനും
ബഹുമാനിക്കുവാനും സാധിക്കും . എന്നാൽ കര്ത്താവിനോടുള്ള സ്നേഹത്താൽ
മാത്രമേ നമുക്കു അവനെ ആരധിക്കാവു
.നമ്മുടെ ജീവനും ഹൃദയവും മുഴുവനായി
അവനു സമർപ്പിച്ചാൽ മാത്രമേ
നമുക്ക് അതിനു സാധിക്കുകയുള്ളൂ .
‘’അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.’ (മർക്കോ 12:33 )
പഴയ നിയമത്തിലെ
ഇസ്രയേൽ ജനതയുടെ മതാനുഷ്ടാനങ്ങളും ,ആചാരങ്ങളും
ദൈവത്തിനു അനിഷ്ട്ടമായി തീർന്നത് അവരുടെ ഹ്ര്യദയം
അവനിൽ നിന്ന് അകലെ ആയിരുന്നതിനാൽ
ആയിരുന്നു .(യെശ 1:10-15 )(യെശ 29:13 ) ഇന്നും ഹൃദയാന്തർഭാഗത്ത് നിന്ന്
വരുന്ന ആല്മാർതവും ഹൃദയാങ്ങവുമായ
ആരാധന മാത്രമേ അവൻ ആഗ്രഹിക്കുന്നുള്ളൂ
.
സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ
4:23,24 ) (യോഹ 4:26 )
1)ആൽമാവിൽ
നമ്മുടെ ആൽമാവ് ( അകത്തെ മനുഷ്യൻ
) എന്ന് വിളിക്ക പെടുന്നു (എഫെ
3:16 ) പരിശുട്ധാല്മാവിന്റെ പ്രേരണയാൽ അകത്തെ മനുഷ്യൻ
ദൈവത്തോട് ആദരവും സ്നേഹവും പ്രകടിപ്പിക്കുമ്പോൾ
അത് ആരാധന ആയി
തീരുന്നു
ഉച്ചരിക്ക
പെടുന്ന വാക്കുകൾ ആയോ , സ്നേഹ
ഗീതങ്ങളായോ, നിശബ്ദമായോ ,ഈ ആരാധന
രൂപം പ്രാപിക്കാം
യഥാർത്ഥ ആരാധനയിൽ നമ്മുടെ
ആൽമാവിൽ പരിശുദ്ധാല്മാവ് പ്രവര്ത്തിക്കേണ്ടത് ആവശ്യമാണ് . യേശു ക്രിസ്തുവിൽ ഉള്ള
വിശ്വാസത്താൽ ആൽമാവിൽ ജനിച്ചവർക്കു മാത്രമേ
ആല്മാർതമായി ദൈവത്തെ ആരാധിക്കുവാൻ സാധിക്കു
(യോഹ 3:5-8)
2) സത്യത്തിൽ
വേദപുസ്തകം പറയുന്നത് പോലെ
നാം ദൈവത്തെ സത്യത്തിൽ
ആരാധിക്കുന്നതാണ് യഥാർത്ഥ ആരാധന . മഹാ
പുരോഹിതന്റെ മക്കളായ നാഥാവും ,അബിഹൂവും
യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ
അവർ മരിച്ചു പോയി
(സംഖ്യാ 3:4 ,26:61 ) പവ് രോഹിത്യ
ശുസ്രൂഷയ്ക്കുള്ള ദൈവിക
പദ്ധതി (മോശയുടെ കൂടാരം ) പഠിക്കുന്നതിനായുള്ള
ഗവ് രവം ഏറിയ
മുന്നറിയിപ്പായിരുന്നു അത്
ആരാധനയ്ക്ക് മുന്പായി ,യാഗവും,ശുദ്ധികരണവും
, വസ്ത്ര വല്ക്കരണവും , അഭിഷേകവും എല്ലാം ഉണ്ടായിരുന്നു
. (പുറ 30:17-38 )
നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ
പാപം പോക്കി നമ്മെ
തന്റെ രക്തത്താൽ വിടുവിച്ചു തന്റെ
പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും
ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (വെളി
1:5-6 )
D) വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആരാധനയുടെയും സ്തുതിയുടെയും രീതികൽ
1) അധരങ്ങളാൽ
a) കീർത്തനങ്ങലിലൂടെ
സ്തോത്രം പാടി---ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. (സങ്കി
9:2,11 )
b) വാഴ്ത്തുക---എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക
(സങ്കി 103:1 )
c) ആർപ്പോടെ---സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ
(സങ്കി 47:1 )
2)കൈകളാൽ
a) കൈകൾ
മലർത്തി--- എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. (സങ്കി 63:4 )
b) കൈത്താളങ്ങളോടെ---സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ (സങ്കി
47:1)
c) വാധ്യോപകരണങ്ങളാൽ (സങ്കി
150)
3) ശരീരം കൊണ്ട്
a) നിന്ന്
കൊണ്ട്---അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. (സങ്കി
134:1)
b)മുട്ടുകുത്തി
വണങ്ങികൊണ്ട്---വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. (സങ്കി
95:6)
c) നൃത്തം
ചെയ്തും , തുള്ളി ചാടിയും---നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. (സങ്കി
30:11 )
യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?..........
യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
(പുറ 15:11,21 )
കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല………….നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു……..എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
(സങ്കി 86:8,10,12 )
ഈ ജീവിതത്തിലും നിത്യതയിലും ദൈവത്തെ ആരാധിക്കുന്നതായിരിക്കും നാം ചെയ്യുന്ന
ഏററവും വലിയ പ്രവര്ത്തി ...ഒരു
യഥാർത്ഥ ആരാധകരായി നമുക്ക് മാറാം.....
(ആരാധനകൾ വെറും പ്രഹസനങ്ങൾ ആയി
തീരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം ) എന്ന
പ്രാർഥനയോടെ …………………..
ക്രിസ്തുവിൽ സഹോദരൻ ബിജു ഡൊമിനിക്ക്

.jpg)